Connect with us

വര്‍ണ്ണരാജിയില്‍ ആറാടി ചാലിശ്ശേരി മുലയം പറമ്പത്ത് പൂരം പെയ്തിറങ്ങി:

ചാലിശ്ശേരി മുലയം പറമ്പത്ത് താലപ്പൊലിയുടെ ഭാഗമായി നടന്ന കൂട്ടി എഴുന്നളളിപ്പ്.

Culture

വര്‍ണ്ണരാജിയില്‍ ആറാടി ചാലിശ്ശേരി മുലയം പറമ്പത്ത് പൂരം പെയ്തിറങ്ങി:

ആനക്കര : വര്‍ണ്ണരാജിയില്‍ ആറാടി ചാലിശ്ശേരി മുലയം പറമ്പത്ത് പൂരം പെയ്തിറങ്ങി.  വള്ളുനാട്ടിലെ പ്രസിദ്ധമായ പൂരങ്ങളില്‍ ഒന്നാണ് ചാലിശ്ശേരി മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലേത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ സംഗമകേന്ദ്രമായ ചാലിശേരിയില്‍ അതിന്റെ സാംസ്‌കാരിക പ്രൗഢിയോടു കൂടിയാണ് പൂരം ആഘോഷിച്ചത്. മൂന്ന് ജില്ലകളിലായി പരന്നു കിടക്കുന്ന തട്ടകങ്ങളില്‍ നിന്നും പൂരവരവുകള്‍ പൂരപ്രേമികള്‍ക്ക് ഹരം പകര്‍ന്നു. ചുട്ടുപൊള്ളുന്ന വെയിലിനും പൂരാവേശത്തിന്റ ശോഭ കുറക്കാനായില്ല.

രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ഉച്ചക്ക് അഞ്ച് ആന പഞ്ചവാദ്യത്തോടെ ദേവസ്വം പൂരം എഴുന്നെള്ളിപ്പ് ആരംഭിച്ചു. ഗജവീരന്‍ ഗുരുവായൂര്‍ ഇന്ദ്രന്‍സ് ദേവിയുടെ തിടമ്പേററി. വൈകീട്ട് അഞ്ചിന് മൂന്ന് ജില്ലകളില്‍ നിന്നായി കേരളത്തില്‍ പേരുകേട്ട ഗജവീരന്മാരുടെ അകമ്പടിയോടെ 33 ദേശങ്ങളില്‍ ആനപൂരങ്ങളും , 20 ഓളം പ്രാദേശീക വരവുകളും ഉല്‍സവത്തില്‍ പങ്കെടുത്തു. കാവടി പൂരങ്ങള്‍, കാള വേല , ശിങ്കാരിമേളം, തിറ, പൂതന്‍, തെയ്യം തുടങ്ങിയ നാടന്‍ വേലകളും ക്ഷേത്രത്തിലെത്തി.

വൈകീട്ട് നടന്ന കൂട്ടി എഴുന്നെള്ളിപ്പില്‍ പാമ്പാടി രാജന്‍, ചിറക്കല്‍ കാളിദാസന്‍, മംഗലാ കുന്ന് അയ്യപ്പന്‍ ഉള്‍പ്പെടെ കേരളത്തിലെ പേരു കേട്ട 46 ഗജവീരന്മാര്‍ അണിനിരന്നു. പൂരം തലേന്ന് വൈകീട്ട് അഞ്ചുമുതല്‍ പ്രസിദ്ധമായ പൂര വാണിഭം നടന്നു. മൂന്ന് ജില്ലകളില്‍ നിന്നായി കിലോമീറ്ററുകള്‍ അപ്പുറത്തു നിന്നും ചാലിശ്ശേരി പൂരവാണിഭം കാണാന്‍ ആളുകള്‍ എത്തുന്നത് ഇവിടത്തെ മാത്രം സവിശേഷതയാണ്. പച്ചക്കറി , കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയും ചൊവാഴ്ച പുലര്‍ച്ച വരെ നീണ്ടു നില്‍ക്കുന്ന മല്‍സ്യ കച്ചവടവും നടന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top